ടിപ്പു സുൽത്താൻ

ഭരണ കാര്യങ്ങളിൽ പ്രത്യേകിച്ച് സൈനിക കാര്യങ്ങളിൽ, അല്ലെങ്കിൽ യോദ്ധാവെന്ന നിലയിൽ എല്ലാം ഹൈദർ അലിയേക്കാൾ നിപുണനായിരുന്നു അദ്ദേഹം.
റോക്കറ്റ് ഉണ്ടാക്കുന്നതിൽ ഹൈദർ ആലി വളരെ തല്പരൻ ആയിരുന്നു എങ്കിലും അതിനെ നൂതന വിദ്യകൾ ഉപയോഗിച്ച് വിപുലപ്പെടുത്തിയത് ടിപ്പു ആയിരുന്നു ...നമ്മുടെ മുൻ പ്രസിഡണ്ട് കാലാംജി അദ്ദേഹത്തെ വിശേഷിപ്പിച്ചത് "യുദ്ധ റോക്കറ്റുകളുടെ ലോകത്തിലെ ആദ്യത്തെ ശില്പി " എന്നാണ് . ഇപ്പോഴും അന്ന് അദ്ദേഹം ഉണ്ടാക്കിയ റോക്കറ്റുകളിൽ രണ്ടെണ്ണം ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു .
അദ്ദേഹം തന്റെ മതത്തിനോട് കൂടുതൽ മമത കാട്ടിയിരുന്നത് കൊണ്ടാകാം മത പരിവർത്തനത്തിനു ശ്രമിച്ചിരുന്നത് അത് വളരെ തെറ്റാണെങ്കിൽ പോലും അതിനേക്കാൾ വലിയ തെറ്റാണ് അന്നത്തെ രാജാക്കന്മാർ അദ്ദേഹത്തോട് കാണിച്ചത് എന്ന് വേണം പറയാൻ . സ്വന്തം നാടിന്റെ രക്തം ഊറ്റിക്കുടിച്ചിരുന്ന ദുഷ്ട ശക്തികൾക്ക് എതിരായി പൊരുതിയ ടിപ്പുവിന് സഹായം ചെയ്തുകൊടുത്തില്ല എന്ന് മാത്രം അല്ല ടിപ്പുവിനെ തോൽപിക്കാൻ ബ്രിട്ടീഷുകാർക്ക് കൂട്ടു നിന്നു മാർത്താ രാജാക്കന്മാരും തിരുവിതാംകൂർ രാജവംശവും ...ബ്രിട്ടീഷുകാർക്ക് മുൻപേ ഇന്ത്യയുമായി നല്ല വാണിജ്യ ബന്ധം പുലർത്തിയിരുന്നവരായിരുന്നു ഫ്രഞ്ച്കാർ ...അവർ പോലും ബ്രിട്ടീഷ് ശക്തിയെ ഇന്ത്യയിൽ നിന്നും നീക്കാൻ ടിപ്പുവിന് സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നതിന് തെളിവാണ് നെപ്പോളിയൻ ബോണപ്പാർട്ട് ടിപ്പുവിന് അയച്ച അവസാനത്തെ കത്ത് ...അത് പക്ഷെ ചാരന്മാരുടെ കയ്യിൽ കിട്ടുകയും അവർ തീവ്രമായ നീക്കങ്ങൾ നടത്തി ഇന്ത്യൻ രാജാക്കന്മാരുടെ സഹായത്തോടെ ടിപ്പുവിനെ വകവരുത്തുകയും ചെയ്തു.
ടിപ്പുവിന്റെയും ഹൈദർ അലിയുടെയും കാലത്തു അവർ നിർമിച്ച കോട്ടകൾ ശ്രദ്ധിച്ചാൽ തന്നെ അറിയാം അവരുടെ ഭരണ നിപുണത എത്രത്തോളം മഹത്തരമെന്ന് . യുദ്ധ സാമഗ്രികൾ സൂക്ഷിക്കാനായി നിർമ്മിച്ച മഞ്ഞാറാബാദ് കോട്ട , തടവുകാർക്ക് ശിക്ഷ വിധിച്ചിരുന്ന നന്തി മലയിലെ കോട്ട , ഇന്ത്യയിലെ രണ്ടാമത്തെ ശക്തമായ കോട്ടയായ ശ്രീ രംഗ പട്ടണത്തിലെ കോട്ട ...ആംഗ്ലോ - മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ബാംഗ്ലൂർ കോട്ട എന്നിവയെല്ലാം ഇതിനു തെളിവുകൾ ആണ്
ബ്രിട്ടീഷുകാരുടെ പേടി സ്വപ്നം തന്നെയായിരുന്നു ടിപ്പു. തന്നെയുമല്ല ആരാധനയും തോന്നിട്ടുണ്ടാവണം ...ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ടിപ്പുവിനെ കുറിച്ച് വർണിച്ചിരുന്നു ആകാര ഭംഗിയിൽ അത്ര ആകർഷണീയനല്ലെങ്കിലും മുഖലക്ഷണം നല്ലൊരു പരാക്രമിയുടെ ആയിരുന്നു എന്നാണ് അദ്ദേഹം വർണിച്ചതു ...നെടുംകോട്ട യുദ്ധത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട ആയുധം തിരുവിതാംകൂർ രാജാക്കന്മാർ ബ്രിട്ടീഷുകാർക്ക് സമ്മാനിച്ചതും .... അദ്ദേഹം നിർമിച്ച റോക്കറ്റ് അവർ കൊണ്ടുപോയതും ...എന്തിനു ശ്രീരംഗ പട്ടണത്തു നടന്ന അവസാന യുദ്ധത്തിൽ അദ്ദേഹം ഉപയോഗിച്ച ആയുധവും അദ്ദേഹത്തിന്റെ മോതിരവും വരെ അവർ ആദര പൂർവ്വം സ്വന്തമാക്കി വച്ചു ....എന്നതും ഇതൊക്കെ തന്നെയല്ലേ തെളിയിക്കുന്നത് ... അദ്ദേഹം അവസാനമായി ഉപയോഗിച്ചിരുന്ന ആയുധം വിജയ് മല്ല്യ പിന്നീട് 2004 ൽ തിരിച്ചുപിടിക്കുകയുണ്ടായി...
ഒരിക്കൽ ടൈപ്പു തന്റെ ഫ്രഞ്ച് സ്നേഹിതനോടൊത്തു നായാട്ടിനു പോയപ്പോൾ കടുവ ആക്രമിച്ചെന്നും തോക്കു നഷ്ടപ്പെട്ട ടിപ്പു പിന്നീട് തന്റെ പക്കലുണ്ടായ ചെറിയ ഒരു ആയുധം ഉപയോഗിച്ച് കടുവയെ കീഴ്‌പ്പെടുത്തി എന്നും അതുകൊണ്ടാണ് അദ്ദേഹത്തിനു "മൈസൂർ കടുവ "എന്ന പേര് വന്നതെന്നും പറയപ്പെടുന്നു ....ലണ്ടനിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിൽ കാണപ്പെടുന്ന ചലിക്കുന്ന പ്രതിമയായ "ടിപ്പുവിന്റെ ടൈഗർ" ഇതിനെ സ്ഥിരീകരിക്കുന്നു
മൈസൂർ കടുവ എന്ന പേരിലും ലോകത്തിലെ ആദ്യത്തെ യുദ്ധ റോക്കറ്റ് ശില്പി എന്ന പേരിലും ...ബ്രിട്ടീഷുകാരോടു അവസാന ശ്വാസം വരെ പോരാടിയ ആദ്യത്തെ വീരശൂര പരാക്രമിയായ രാജാവ് എന്ന പേരിലും ഒക്കെ തിളങ്ങി നിൽക്കുന്ന ടിപ്പു പക്ഷെ ഒന്നുമല്ലാത്ത മതത്തിന്റെ പേരിൽ സൽപ്പേരിനു കളങ്കം ചാർത്തി എന്നല്ലാതെ വേറെ എന്ത് പറയാൻ
Comments
Post a Comment